2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

മാടത്തക്കിളി മാടത്തക്കിളി

''മാടത്തക്കിളി  മാടത്തക്കിളി
പാടത്തെന്ത് വിശേഷം ? ചൊല്ലുക
പാടത്തെന്ത് വിശേഷം?''
''പാടത്തെല്ലാം   വിത്തു വിതച്ചു 
പയ്യെ ചുണ്ടും കീറി മുളച്ചു
ഒരു മഴ കിട്ടാഞ്ഞുഴറും ഞാറി
ന്നോമല്‍ പീലി കരി ഞ്ഞു
മാടത്തക്കിളി  മാടത്തക്കിളി
മാനത്തെന്തു വിശേഷം ? ചൊല്ലുക 
മാനത്തെന്തു വിശേഷം ?''
''മാനത്തില്ലൊരു  കാര്‍നിഴ ലെന്നാ 
ലേനത്തില്‍ കാറ്റൂതുന്നു 
കാറ്റിന്‍ പിറകെ ചിറകുവിരുത്തി 
ക്കാര്‍നിരയെത്തി പെയ്താലോ,
ആ മഴ കൊത്തീട്ടൊന്നു ചിനയ്ക്കുകി- 
ലാമണി ഞാറു തഴയ്ക്കുലോ'' 
''മാടത്തക്കിളി  മാടത്തക്കിളി
മാടത്തിന്‍ കഥയെന്തോ ചൊല്ലുക 
 മാടത്തിന്‍ കഥയെന്തോ ?''
''തെങ്ങിന്‍ പോടാംമെന്‍മാടത്തില്‍
ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു 
മുട്ടവിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കിനി  
വിട്ടൊഴിയാത്ത വിശപ്പല്ലോ''
പുല്‍ പോന്തുകളെ  കൊണ്ട് കൊടുക്കണ-
മപ്പോള്‍ മാനം കനിയായ്കില്‍'' 
''പുല്ലും ഞാറും പുല്‍പോന്തുകളും 
നെല്ലും നമ്മള്‍ക്കുണ്ടാമോ ?''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ